ആംബുലന്‍സില്‍ ഏഴ് പേര്‍ ഉണ്ടായതായി ഡയറക്ടറേട്‌സ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു.
ജാര്‍ഖണ്ഡ്: അജിത് പവാര്‍ മരണപ്പെട്ട വിമാന ദുരന്തവുമായുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പേ മറ്റൊരു എയര്‍ ദുരന്തം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത്. രോഗിയുമായി റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന് എയര്‍ ആംബുലന്‍സ് ജാര്‍ഖണ്ഡില്‍ തകര്‍ന്ന് വീണു. ഒരാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ആംബുലന്‍സില്‍ രോഗിയും രണ്ട് പൈലറ്റും ഉള്‍പ്പടെ ഏഴ് അംഗങ്ങളാണുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.
ഇന്ത്യന്‍ സമയം വൈകുന്നരേം 7.30 ഓടെയാണ് അവസാനമായി പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നത്. കാലാവസ്ഥ പ്രശ്‌നമായിരുന്നു അവസാന സന്ദേശത്തിലുണ്ടായിരുന്നത്. പിന്നീട് കൊല്‍ക്കത്ത റഡാറുമായി ബന്ധം വിച്ചേദിക്കപ്പെട്ടതായി ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാരണാസിയില്‍ നിന്ന് 100 മൈല്‍ അകലെ തെക്ക് കിഴക്ക് പ്രവിശ്യയായ ചത്ര ജില്ലയിലെ കസാരിയയില്‍ ആംബുലന്‍സ് തകര്‍ന്നതായി കണ്ടെത്തിയത്.
എയര്‍ ആംബുലന്‍സിലുണ്ടായിരുന്നത് സഞ്ജയ് കുമാര്‍ (രോഗി), ഡോ. വികാസ് കുമാര്‍ ഗുപ്ത (ഡോക്ടര്‍), സച്ചിന്‍ കുമാര്‍ മിശ്ര (പാരാമെഡിക്), അര്‍ച്ചന ദേവി & ദുരു കുമാര്‍ (അറ്റന്‍ഡന്റ്‌സ്), പൈലറ്റുമാരായ വിവേക് വികാസ് & സവ്രജദീപ് സിംഗ് എന്നിവരായിരുന്നു. ഡല്‍ഹിയിലേക്ക് പറന്ന ആംബുലന്‍സ് 10 മണിക്കായിരുന്നു ലാന്‍ഡിംഗ് പ്രതീക്ഷിച്ചിരുന്നത്.
പ്രാഥമിക നിഗമനമനുസരിച്ച് റാഞ്ചിയില്‍ നിന്നും പറന്നുയർന്ന് 6000 അടി ഉയരത്തില്‍ നിന്നാണ് ആംബലന്‍സ് നിലംപതിച്ചത്. ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ ദുരന്തമായതിനാല്‍ ഏവിയേഷന്‍ സുരക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി 28നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടത്.