By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Egypt > ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു
EgyptIndiaInternaltionalQatarUAE

ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു

vishwalokam.com@gmail.com
Last updated: 2025/09/30 at 7:17 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

20 ഇന തീരുമാനങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്
വിധിയെ സ്വാഗതം ചെയ്ത് യുഎഇയും ഖത്തറും ഉള്‍പ്പടെ 8 രാജ്യങ്ങള്‍
ഹമാസിന് 4 ദിവസത്തെ സമയം അനുവദിച്ചു
ഖത്തറിനോട് മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

വാഷിങ്ടന്‍: ലോകം കാത്തിരിക്കുന്ന ആ അനര്‍ഘ നിമിഷം പുലരുമോ? സമാധാനത്തി ആശ്വാസ സൂര്യന്‍ ഗസ്സയില്‍ ഉദിക്കുമോ? വറ്റിവരണ്ട തൊണ്ടയിലേക്ക് ദാഹജലമെത്താനുള്ള സൗഭാഗ്യം ഗാസയിലെ ജനങ്ങള്‍ക്കുണ്ടാവുമോ? യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പുറത്തു വിട്ട 20 ഇന തീരുമാനങ്ങള്‍ നടപ്പിലായാല്‍, അതിന് ഹമാസിന്‍റെ അംഗീകാരവും കൂടി വന്നാല്‍ പ്രതീക്ഷിച്ച പുലരി ഗാസയില്‍ ഉദിക്കും. എന്നന്നേക്കുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വരും. നാല് ദിവസത്തെ കാലാവധിയാണ് ഹമാസിന് ട്രംപ് നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ അത് വളരെ ഖേദകരമായ അന്ത്യമായിരിക്കുമെന്നും ട്രംപ് ശാസന നല്‍കി.

അതേ സമയം ട്രംപിന്‍റെ ഈ സമാധാന ശ്രമങ്ങളെ യുഎഇയും ഖത്തറുമുള്‍പ്പടെ 8 രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ മറ്റ് രാജ്യ നേതാക്കളോടൊപ്പം വിധിയെ സ്വാഗതം ചെയ്തുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഈ തീരുമാനത്തില്‍ ട്രംപിനൊപ്പം കൂടെ നിന്ന് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇയക്കും ഖത്തറിനും പുറമെ സൗഊദി, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്

മുന്നോട്ട് വെച്ച 20 ഇന ആവശ്യങ്ങളില്‍ ഏറ്റവും സുപ്രധാനമായത് ഇവയാണ്::
വളരെ പെട്ടെന്ന് വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുക.
ഹമാസിന്‍റെ ബന്ദികളെ ഇസ്രയേല്‍ ഉടനടി മോചിപ്പിക്കണം.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങണം
വെസ്റ്റ് ബാങ്ക് ഇസ്രയേല്‍ കൂട്ടി ചേര്‍ക്കുന്നത് അനുവദിക്കില്ല.
ദ്വിരാഷ്ട്ര പരിഹാരം നിര്‍ബന്ധം, ഗാസയെ വെസ്റ്റ് ബാങ്കുമായി കൂട്ടിച്ചേര്‍ത്ത് ഫലസ്തീന്‍ രൂപീകരണം പെട്ടെന്ന് സാധ്യമാക്കണം
ഫലസ്തീന്‍ ജനതയുടെ പലായനം പെട്ടെന്ന് തന്നെ തടയണം
ഗാസയ്ക്ക് പൂര്‍വ്വ സ്ഥിതിയിലേക്കെത്താനുള്ള സഹായമെത്തിക്കണം
ഹമാസിന്‍റെ സൈനീക സംവിധാനങ്ങള്‍ നിരായുധീകരിക്കണം
ഗാസയിലേക്ക് അത്യാവശ്യമായ സഹായങ്ങള്‍ ഉടനടി എത്തിക്കുക

അതേ സമയം ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷ അറിയിച്ചു. ഈ മാസം 9നായിരുന്നു ഖത്തറില്‍ ഇസ്രയേലിന്‍റെ മിന്നലാക്രമണമുണ്ടായത്. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു നെതന്യാഹു ഖത്തര്‍ അമീറിനെ ഫോണില്‍ ബന്ധപ്പെട്ട് തന്‍റെ നിലപാട അറിയിച്ചത്. അതേ സമയം യുഎസ് മുന്നോട്ട് വെച്ച 20 ഇന തീരുമാനങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി മുഴുവനായും സമ്മതമറിയിച്ചില്ല. അറിയിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസും.

You Might Also Like

ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍

റെക്കോര്‍ഡില്‍ കാസറഗോട്ടെ ഒറ്റത്തൂണ്‍ മേല്‍പ്പാലം, ചീറിപ്പായാന്‍ തലപ്പാടി-ചെര്‍ക്കള റീച്ചിന് ഔദ്യോഗിക അനുമതി

ഫ്‌ളോട്ടില്ല പ്രവര്‍ത്തകരെ നാടുകടത്തി ഇസ്രയേല്‍, തടവില്‍ കൊടിയ പീഡനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

വിവാദമായ കാസറഗോട്ടെ ഗസ്സ മൈം ഷോ, അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഇന്ത്യ-ചൈന വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 30, 2025 September 30, 2025
Share This Article
Facebook Twitter Copy Link Print
Previous News ഏഷ്യന്‍ കപ്പില്‍ ‘തിലകം’ ചാര്‍ത്തി ഇന്ത്യ, മൂന്നാമങ്കത്തിലും പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞു
Next News കളി കഴിഞ്ഞിട്ടും രാഷ്ട്രീയ കളി വിട്ടുമാറാതെ ഏഷ്യാ കപ്പ്, മാപ്പ് പറയില്ലെന്ന് എസിസി പ്രസിഡണ്ട് മുഹ്സിന്‍ നഖ്‌വി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍
India Kerala October 9, 2025
റെക്കോര്‍ഡില്‍ കാസറഗോട്ടെ ഒറ്റത്തൂണ്‍ മേല്‍പ്പാലം, ചീറിപ്പായാന്‍ തലപ്പാടി-ചെര്‍ക്കള റീച്ചിന് ഔദ്യോഗിക അനുമതി
India Kerala October 7, 2025
ഫ്‌ളോട്ടില്ല പ്രവര്‍ത്തകരെ നാടുകടത്തി ഇസ്രയേല്‍, തടവില്‍ കൊടിയ പീഡനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്
Egypt Internaltional October 6, 2025
വിവാദമായ കാസറഗോട്ടെ ഗസ്സ മൈം ഷോ, അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി
Education India Internaltional Kerala October 5, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?