By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സിന്ദൂരം ചാര്‍ത്തിയ സിന്ദൂര്‍ ഓപ്പറേഷന്‍; യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും അമേരിക്കയും ചൈനയും, പുഞ്ചില്‍ പാക്കിസ്ഥാന്‍റെ തിരിച്ചടി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സിന്ദൂരം ചാര്‍ത്തിയ സിന്ദൂര്‍ ഓപ്പറേഷന്‍; യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും അമേരിക്കയും ചൈനയും, പുഞ്ചില്‍ പാക്കിസ്ഥാന്‍റെ തിരിച്ചടി
IndiaInternaltional

സിന്ദൂരം ചാര്‍ത്തിയ സിന്ദൂര്‍ ഓപ്പറേഷന്‍; യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും അമേരിക്കയും ചൈനയും, പുഞ്ചില്‍ പാക്കിസ്ഥാന്‍റെ തിരിച്ചടി

vishwalokam.com@gmail.com
Last updated: 2025/05/07 at 5:55 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേന.
കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.
മെയ് 10 വരെ പത്ത് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു
ഇന്ത്യ അതീവ ജാഗ്രതയില്‍.

ഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന് ശക്തമായ രീതിയില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സേന. പഹല്‍ഗാമില്‍ മരണപ്പെട്ട പുരുഷന്മാരുടെ കുടുംബത്തിലെ അനാഥരായ സ്ത്രീകള്‍ക്ക് സമര്‍പ്പിച്ച സിന്ദൂര്‍ എന്ന് നാമകരണം ചെയ്ത സിന്ദൂര്‍ ഓപ്പറേഷനിലൂടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി 1.45നായിരുന്നു പാക്കിസ്ഥാനിലെ 9 താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേനയുടെ പ്രതികരണം. കര-വ്യോമ-നാവിക സേന സമന്വയിച്ചായിരുന്നു ആക്രമണം നടത്തിയത്.

പാക്കിസ്ഥാന്‍റെ ഭീകരക്യാമ്പുകള്‍ മാത്രമായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ലക്ഷ്യം .ഇനി ഇന്ത്യയിലേക്ക് ആക്രമണത്തിന് വരരുത് എന്ന് മാത്രമാണ് ഇതിന് പിന്നിലുള്ള ഉദ്ദേശ്യം. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും പറഞ്ഞ വാക്കുകളാണിത്. വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോകളും ഫോട്ടോകളും അവര്‍ പുറത്തു വിട്ടു. ആക്രമണത്തില്‍ 90 പേര്‍ മരിച്ചതായാണ് സൈന്യത്തിന്‍റെ അവകാശാദം, പക്ഷേ പാക്കിസ്ഥാന്‍ ഇത് നിഷേധിച്ചു. മരണ സംഖ്യ 30 മുകളില് കടന്നിട്ടില്ലെന്നും അറിയിച്ചു.

പാക്ക് അധീന കശ്മീരിലെ ഭവല്‍പൂര്‍, മുറിട്‌കേ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്, ടെഹ്‌റകലാന്‍, മസുഫറബാദ് തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്തത്. അതേ സമയം ഇന്ത്യയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടവെച്ചതായി പാക്ക് സൈന്യം അവകാശപ്പെട്ടു. മൂന്ന് റഫേല്‍ ജെറ്റുകളഉം ഒരു എസ്യു 30, ഒരു മിഗ് 29 എന്നീ വിമാനങ്ങളാണ് തകര്‍ക്കപ്പെട്ടത്. പക്ഷേ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീകസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. മെയ് പത്ത് വരെ ഇതു തുടരുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് എയര്‍പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്തു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡീഗഢ്, ധര്‍മ്മശാല, ബിക്കാനിര്‍, ജോധ്പൂര്‍, ഗ്വാളിയോര്‍, കൃഷ്ണഗഢ്, രാജ്‌കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

പാക്കിസ്ഥാന്‍റെ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്. ഇന്ന് രാജ്യത്തെ 400 ഇടങ്ങളില്‍ മോക്ക്ഡ്രില്ലുകള്‍ സംഘടപ്പിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നല്‍കുകയാണ് ഇതിന്‍റെ പിന്നിലുള്ള ലക്ഷ്യം.

ഇന്ത്യ-പാക്ക് യുദ്ധത്തിനെതിരെ ലോകത്തിന്‍റെ വിവിധ കോണില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു. യുദ്ധം നിര്‍ത്തണമെന്നും ആശങ്കയുളവാക്കുന്നുണ്ടെന്നും യുഎന്‍ അവകാശപ്പെട്ടു. ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ച ചൈന ഇരുവരം തങ്ങളുടെ അയല്‍ രാജ്യങ്ങളാണെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 7, 2025 May 7, 2025
Share This Article
Facebook Twitter Copy Link Print
Previous News കെപിസിസി പ്രസിഡണ്ടിനെ നാളെ പ്രഖ്യാപിച്ചേക്കും; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
Next News അപ്രതീക്ഷിത പ്രഖ്യാപനം; ഹിറ്റ്മാന്‍ ഇനി ടെസ്റ്റിനില്ല
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?