ഗുരുഗ്രാം: റോഡിലെ യാത്രയും സുരക്ഷിതത്വവും യാത്ര ചെയ്യുന്ന എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. പ്രത്യേകിച്ച് പണി സാധനങ്ങളുമായി പോവുന്ന വാഹനങ്ങള്‍ പിന്നിലും മുന്നിലും പോവുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തണം. അതിന് ആവശ്യമായ നടപടികള്‍ കൊകൊള്ളുകയും വേണം, അതില്ലെങ്കില്‍ വലിയൊരു അപകടമായിരിക്കും റോഡുകളില്‍ സംഭവിക്കുക.
ഇന്നലെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹരിയാനയിലെ ദ്വാര എക്‌സ്പ്രസ് വേയില്‍ നടന്ന അപകടം വേദനാജനകമായിരുന്നു. ടാക്‌സിയായ് ഓടുന്ന ഇ-സ്‌കൂട്ടറില്‍ നിര്‍മ്മാണ ആവശ്യത്തിനായ് കൊണ്ട് പോയ കമ്പി വഴിയില്‍ വെച്ച് പിന്നാലെ വന്ന കാറിന്‍റെ ചില്ല് തകര്‍ത്ത് ഡ്രൈവർ ദാരുണമായി കൊല്ലപ്പെട്ടു. കൂടെ യാത്ര ചെയ്ത സ്ത്രീക്ക് സാരമായി പരിക്കും സംഭവിച്ചു. വേഗതയിലായിരുന്നു കാറാണ് ഇരുമ്പ് കമ്പിയിലേക്ക് പോയി ഇടിച്ചത്. കാറിന്‍റെ മുന്‍ ഗ്ലാസ് തകര്‍ന്ന് കമ്പി ഡ്രൈവറുടെ നെഞ്ചത്തേക്ക് കയറുകയായിരുന്നു.
തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയിലായിരുന്നു ഇ-റിക്ഷയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള കമ്പികള്‍ കെട്ടിവച്ചിരുന്നത്. അപകടകരമായ രീതിയിലായിരുന്നു കമ്പിയുടെ നിലനില്‍പ്പും. ഇ-റിക്ഷാ ഡ്രൈവറെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മരിച്ചത് യുപി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം കാരണം എസ്‌കപ്രസ് ഹൈവേയില്‍ ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസിന്‍റെ സമയോചിത ഇടപെടലാണ് ഹൈവേയില്‍ വീണ്ടും ഗതാഗതാ സംവിധാനം പുനർസ്ഥാപിച്ചത്.