അറ്റ്ലാന്‍റ്: ലോകകപ്പിന്‍റെെ രണ്ടാം സെമയില്‍ കളിയേക്കാളും പരുക്കന്‍ കളികള്‍ ആധിപത്യം ചെലുത്തിയ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട ശേഷം രണ്ട് ഗോളുകള്‍ നേടി അര്‍ജന്‍റീന ഫൈനലിലെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മെസ്സിയും ടീമും സ്‌പെയിനിനെ നേരിടും. ആദ്യ പകുതിയില്‍ കളിയേക്കാളും ഫൗള്‍ ആധിപത്യം ചെലുത്തി കളിയുടെ ആസ്വാദനം തന്നെ തല്ലിക്കെടുത്തിയിരുന്നു. രണ്ടാം പകുതിയിലായിരുന്നു കളിയുടെ ആവേശം തിരിച്ചെത്തിയത്.
55ാം മിനുറ്റിലായിരുന്നു അര്‍ജന്‍റീനയുടെ വലകുലുക്കി ഇംഗ്ലണ്ട് ആധിപത്യം ചെലുത്തിയത്. മോര്‍ഗന്‍ റോജേഴ്‌സ് നല്‍കിയ ക്രോസ് ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ ആന്തണി ഗോര്‍ഡന്‍ അര്‍ജന്‍റീനന്‍ പ്രതിരോധ നിരയെ കാഴ്ച്ചകാരനാക്കി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് തുടര്‍ന്ന കളിയില്‍ ഹെഡ്രൈഷന്‍ ഇടവേള വരെ ഇംഗ്ലണ്ട് വലയില്‍ കാര്യമായ ആക്രമണം നടത്താന്‍ മെസ്സിപ്പടയ്ക്ക് ആയിരുന്നില്ല.
ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് കളി ശൈലി പ്രതിരോധത്തിലാക്കി ചുരുക്കി. ഇതോടെ ഇംഗ്ലണ്ട് വലയിലേക്ക് നിരന്തരം ആക്രമണം അഴിച്ചു വിട്ട മെസ്സിയും ടീമും ഗോള്‍ കീപ്പര്‍ പിക്‌ഫോഡിനെ മറികടക്കാന്‍ ആവതും ശ്രമിച്ചു. അവസാനം 85ാം മിനുറ്റിലായിരുന്നു മെസ്സി നല്‍കിയ പന്തില്‍ മധ്യഭാഗത്ത് നിന്ന് എന്‍സോ ഫെര്‍ണാണ്ടസിന്‍റെ നെടുനീളന്‍ ഷോട്ട് ഗോളിയെ മറി കടന്ന് വല കുലുക്കിയത്. ഏറെ ആക്രമണ ശ്രമത്തിനൊടുവിലാണ് ഗോളിയെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലെത്തിയത്. ഇതോടെ മത്സരം സമനിലയായി.
എക്‌സട്രാ ടൈമിലേക്ക് കളി നീങ്ങുമെന്ന പ്രതീക്ഷയിലിരുന്ന ഇംഗ്ലീഷ് ആരാധകര്‍ക്ക് മുന്നില്‍ 92ാം മിനുറ്റില്‍ അടുത്ത പ്രഹരമേല്‍പ്പിച്ച മെസ്സിയുടെ മറ്റൊരു കുതിപ്പിന് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ഇന്‍ജുറി ടൈമിന്‍റെ രണ്ടാം മിനുറ്റില്‍ ലയണല്‍ മെസ്സി നല്‍കിയ ക്രോസില്‍ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാര്‍ട്ടിനസ് ഹെഡ് ചെയ്തു പന്ത് വീണ്ടും ഇംഗ്ലണ്ട് വലയിലാക്കി. ഇതോടെ അര്‍ജന്‍റീന മത്സരം 2-1 ലീഡ് ചെയ്തു.
അവസാനം 9 മിനുറ്റ് എക്‌സ്ട്രാ നല്‍കിയെങ്കിലും തുടര്‍ച്ചയായി അര്‍ജന്‍റീനന്‍ വലയിലേക്ക് ഇംഗ്ലണ്ട് ഗോള്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതിരോധ കളി ശൈലിയിലേക്ക് മാറിയതായിരുന്നു ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഏറെ ആക്ഷേപങ്ങളോടെയായിരുന്നു മെസ്സിയും ടീമിന്‍റെയും സെമീ വരെയുള്ള കളികള്‍ നിരീക്ഷിക്കപ്പെട്ടിരുന്നത്.
ഞായറാഴ്ച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീന സ്‌പെയിനിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടവും മെസ്സിപ്പട ഉയര്‍ത്തുമോ എന്നു കാത്തിരിപ്പിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഞായറാഴ്ച്ച ഇന്ത്യന്‍ സമയം 2.30ന് മിയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.