ന്യുയോര്‍ക്ക്: നീണ്ട ഒരു മാസത്തെ കാല്‍പന്താവേശത്തിന് നാളെ രാത്രിയോടെ തിരശ്ശീല വീഴും. കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കാല്‍പ്പന്ത് പ്രേമികള്‍. ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ മാന്ത്രികതയില്‍ ആരോണങ്ങള്‍ക്ക് മറുപടി നല്‍കി നാളെ ഫുട്‌ബോള്‍ മൈതാനത്ത് നീലപ്പട വാഴുമോ അതോ പുതിയ ഇതിഹാസ യുഗത്തിലേക്ക് പറന്നുയരുന്ന ലമീന്‍ യമാലെന്ന കൗമാര താരത്തിന്‍റെ ചിറകിലേറി ടിക്കാടാക്കയുടെ സുല്‍ത്താന്മാര്‍ കപ്പുയര്‍ത്തുമോ. നാളെ രാത്രി 12.30ന് ന്യയോർക്കിലെ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിലാണ് മത്സരം.
ഇരുരാജ്യങ്ങളും 14 പ്രാവശ്യമാണ് നേര്‍ക്കു നേര്‍ പൊരുതിയത്. ഇതില്‍ ആറു പ്രാവശ്യം ഇരു രാജ്യങ്ങളും വിജയം കണ്ടു, രണ്ടു തവണ സമനിലയില്‍ കലാശിച്ചു. 2018ലായിരുന്നു അര്‍ജന്‍റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ പൊരുതിയത്. അന്ന് അര്‍ജന്‍റീനയെ നിലം പരിശാക്കി 6-1നായിരുന്നു സ്‌പെയിന്‍ വിജയിച്ചത്. പക്ഷേ അന്നത്തെ താരങ്ങളല്ല ഇന്ന് ഇരു ടീമിലെന്നതും എടുത്തു പറയേണ്ടതുണ്ട്.

അര്‍ജന്‍റീന സെമിയില്‍ ഇംഗ്ലണ്ടിനെ 2-1 തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി വരെ അവരുടെ വഴി ടീം എന്ന നിലയില്‍ എളുപ്പമായിരുന്നുവെങ്കിലും ഇത്തിരി പ്രയാസത്തോടെയും വിമര്‍ശനത്തോടെയുമായിരുന്നു വിജയം കൊയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രധാനികളാരുമില്ലാത്തതും നോക്കൗട്ടിന്‍റെ ആദ്യ ഘട്ടത്തില്‍ കോപ്പവര്‍ദയെന്ന കുഞ്ഞന്‍ ടീമോട് പൊരുതി ജയിക്കേണ്ടി വന്നു. തുടര്‍ന്ന് പ്രീ കോര്‍ട്ടറില്‍ ഈജിപ്ത പ്രതീക്ഷിച്ചതിലപ്പുറം ശക്തിയോടെ തകര്‍ത്താടിയപ്പോള്‍ അല്‍പ്പം വിയര്‍ത്തും വിമര്‍ശനവുമേറ്റുവാങ്ങി അവസാനം വിജയിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്വസ്റ്റര്‍ലാന്‍ഡോട് 3-1 ജയിച്ചാണ് സെമിയിലെത്തിയത്. മെസ്സി തന്നെയാണ് അര്‍ജന്‍റീനയുടെ തുരുപ്പ് ചീട്ട്. പന്ത് വലയിലാക്കിയും സഹ കളിക്കാരെ കൊണ്ട് വലയിലാപ്പിക്കാനും മെസ്സിയുടെ അസാധാരണ മികവ് തന്നെയാണ് അവരുടെ ശക്തി.
മറുഭാഗത്ത് സ്‌പെയിനിന്‍റെ സെമീ ഫൈനലിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. വഴിയിലെ എതിരാളികള്‍ ശക്തരായിരുന്നുവെങ്കിലും അവരെയെല്ലാം വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്. സെമീഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയമായിരുന്നു സ്‌പെയിനിന്‍റെ എതിരാളിയെങ്കില്‍ പ്രീ കോര്‍ട്ടറില്‍ ശക്തന്മാരായ ക്രിസ്റ്റിയാനോയുടെ സ്വന്തം പോര്‍ച്ചുഗലായിരുന്നു. പ്രീ കോര്‍ട്ടര്‍ പേടിക്കാനില്ലാത്ത ഓസ്ട്രിയായിരുന്നു എതിരാളി. വളരെ കുറവ് മാത്രം ഗോള്‍ വഴങ്ങിയാണ് സ്‌പെയിന്‍ ഫൈനലിലെത്തുന്നത്. ഇതുവരെ വേണ്ട വിധത്തില്‍ വല കുലുക്കാന്‍ സാധിച്ചില്ലെങ്കിലും ലമീന്‍ യമാല്‍ തന്നെയാണ് തുരുപ്പ് ചീട്ട്. വിങില്‍ കൂടെയുള്ള ഒയാര്‍സബെല്ലും പകരക്കാരുടെ റോളിലെത്തുന്ന മെറീനോയും സ്പെയിനിന്‍റെ കുന്തമുനകളാണ്.
നാളെ രാത്രി ഇന്ത്യന്‍ സമയം 12.30ന് കളി നടക്കുന്നതിനാല്‍ നാളെ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ദീനാണ് ഫൈസ് ബുക്കിലൂടെ അവധി അറിയിച്ചത്. ഇന്ന് രാത്രി കളി കണ്ട് നാളെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ക്ഷീണമുണ്ടാവുന്നതിനാലും അവരുടെ കായിക ആവേശം കണക്കിലെടുത്തുമാണ് അവധിനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടാണ് അവധി നല്‍കാന്‍ വിദ്യഭ്യാസ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്.