ഗോള്‍ഡന്‍ ബൂട്ട് എംബാപ്പയ്ക്ക് (10 ഗോള്‍)
ഗോള്‍ഡന്‍ ഗ്ലൌ സ്പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍,
എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ് പാവോ ക്യുബര്‍സി
ന്യൂയോര്‍ക്ക്: കളിയുടെ തുടക്കം മുതല്‍ അവസാനം വരെ ടിക്കാ ടാക്കയുടെ സുല്‍ത്താന്മാര്‍ അരങ്ങ് വാണ കളി മൈതാനത്ത് ദുരന്ത മുഖത്തിന്‍റെ നേര്‍ ചിത്രമായി അര്‍ജന്‍റെീന മാറി. ഇതുപോലൊരു ഫൈനല്‍ ഇനിയുണ്ടാവരുതെന്ന പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ ലോകം. 90 മിനുറ്റ് കഴിയുമ്പോള്‍ സ്‌പെയിനിന്‍റെ ഗോള്‍ മുഖത്തേക്ക് ഒരു ഷോട്ട് പോലും തൊയ്ത് വിടാന്‍ സാധിക്കാതെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു മുന്‍ ചാംപ്യന്മാർ.മെസ്സിയുടെ കാലില്‍ ആകെ ബോള്‍ തട്ടിയത് 14 തവണയും പെനാല്‍ട്ടി ബോക്‌സില്‍ അത് സീറോയുമാണ്.

രണ്ട് പകുതിയിലും ശക്തരായ ശ്രമങ്ങള്‍ നടത്തിയ സ്‌പെയിനിന്‍റെ കാലില്‍ നിന്നും ബോള്‍ എടുക്കാന്‍ സാധിക്കാതെ നോക്കി നില്‍ക്കാനെ സാക്ഷാല്‍ ഇതിഹാസം അടക്കം 11 പേര്‍ക്കും സാധിച്ചുള്ളു. മുഴുവന്‍ സമയവും കഴിയുമ്പോഴേക്കും ഇരു ടീമുകളും 0-0 ആയിരുന്നു. എക്‌സ്ട്രാ മിനുറ്റിലേക്ക് നീങ്ങിയ കളിയെ മാറ്റിമറിച്ചത് 106ാം മിനുറ്റില്‍ സ്പെയിന്‍ നേടിയ ഗോളായിരുന്നു. വില്ല്യംസിന്‍റെ ഹെഡ് പാസ്സില്‍ ഫെറാന്‍ ടോറസായിരുന്നു സ്പെയിനിന് വേണ്ടി ലക്ഷ്യം കണ്ടത്. അധിക സമയത്ത് കുബാര്‍സിയെ ഫൗള്‍ ചെയ്തതിന് അര്‍ജന്‍റെീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു.
കളി അവസാനിക്കുമ്പോള്‍ രണ്ട് ഷൂട്ടുകള്‍ മാത്രമേ അര്‍ജന്‍റെീനയുടെ ഭാഗത്ത് നിന്ന് ഗോളിയെ ലക്ഷ്യമാക്കി പോയുള്ളു, അതും ലക്ഷ്യത്തിലേക്കായിരുന്നില്ല. അതേ സമയം 20 ഷോട്ടുകളായിരുന്നു അര്‍ജന്‍റെീനന്‍ ഗോള്‍ മുഖത്തേക്ക് സ്‌പെയിന്‍ തൊടുത്തു വിട്ടത് ഇതില്‍ 12 ലക്ഷ്യ സ്ഥാനത്തക്കും കൂടിയായിരുന്നു.
കഴിഞ്ഞ 60 വര്‍ഷ ചരിത്രത്തില് ലോകകപ്പ് ഫൈനലില് ഒരു ടീം നേടുന്ന ഏറ്റവും ദയനീയ തോല്‍വിയായിരുന്നു ഇത്. ഗോള്‍ മുഖത്തേക്ക് ഒരു ശ്രമവും നടക്കാത്ത ഫൈനല്‍.